Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Share Market

ഓഹരി വിപണിയിലെ കേരളത്തിന്‍റെ വളര്‍ച്ച ആശാവഹം: ആശിഷ് കുമാര്‍ ചൗഹാൻ

മുംബൈ: ഓഹരി വിപണിയില്‍ കേരളത്തില്‍നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ ആശാവഹമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും വനിതാ നിക്ഷേപകരുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ് ഇ) എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ചൗഹാന്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം സംഘടിപ്പിച്ച മാധ്യമ പര്യടനത്തിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു ഇദ്ദേഹം.

“രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ നിക്ഷേപകരെയും സംരംഭകരെയും ബന്ധിപ്പിക്കുന്ന ഒരു പാലമാണ് എന്‍എസ്ഇ. ഒരു സ്ഥാപനത്തിന്‍റെ ഓഹരി വാങ്ങുമ്പോള്‍ നാം ആ സ്ഥാപനത്തിന്‍റെ വളര്‍ച്ചയില്‍ പങ്കാളികളാവുകയാണ്. ലാഭം ഉണ്ടെങ്കില്‍ പങ്കാളിത്തലാഭവും നഷ്ടമാണെങ്കില്‍ പങ്കാളിത്ത നഷ്ടവും ലഭിക്കും - ഇതാണ് വിപണിയുടെ അടിസ്ഥാന തത്വം.

വേഗലാഭം വാഗ്ദാനം ചെയ്യുന്ന തെറ്റായ ഉപദേശങ്ങള്‍ കേട്ട് ആരും നിക്ഷേപ തട്ടിപ്പുകളില്‍ ചെന്നുപെടരുത്. ഇന്ന് ഓഹരി വിപണി സമ്പന്നരുടെ മാത്രം വേദിയല്ല. മൊബൈല്‍ ആപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ചെറിയ തുകകളില്‍ പോലും നിക്ഷേപം സാധ്യമാണ്. ഓഹരി വിപണി ഒരിക്കലും ഒരു ചൂതാട്ട വേദിയല്ല; അപകടമേഖലയുമല്ല. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ് സാധാരണക്കാരന് സമ്പത്ത് സൃഷ്ടിക്കാന്‍ അവസരം നല്‍കുന്ന വേദിയാണ്”- അദ്ദേഹം വ്യക്തമാക്കി.

ഓഹരി വിപണിയിലെ കേരളത്തില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലെ വര്‍ധനയുടെ കണക്കുകള്‍ എന്‍എസ് ഇ ചീഫ് ഇക്കണോമിസ്റ്റ് തീര്‍ഥ ശങ്കര്‍ പട്‌നായിക് വിശദീകരിച്ചു. രജിസ്റ്റര്‍ ചെയ്ത കേരള നിക്ഷേപകരുടെ എണ്ണം 31.8 ലക്ഷമാണ്. 2010 സാമ്പത്തിക വര്‍ഷത്തില്‍ 3.5 ലക്ഷം ആയിരുന്നത് ഇപ്പോള്‍ ഒന്‍പതു മടങ്ങിലധികം വര്‍ധിച്ച് 31.8 ലക്ഷമായി. വനിതാ നിക്ഷേപകരുടെ പങ്കാളിത്ത നിരക്ക് 28.1 ശതമാനമായി വര്‍ധിച്ചു.

ഇത് അഖിലേന്ത്യ ശരാശരിയേക്കാള്‍ (24.7 ശതമാനം) കൂടുതലാണ്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകര്‍ വര്‍ധിച്ചത് എറണാകുളം ജില്ലയിലാണ് - 1.7 ലക്ഷം. തൊട്ടുപിന്നില്‍ തൃശൂരും (1.6 ലക്ഷം) മലപ്പുറവും (1.5 ലക്ഷം) ഉണ്ട് -ആശിഷ് കുമാര്‍ ചൗഹാൻ പറഞ്ഞു.

Business

നേട്ടം തുടർന്ന് വിപണി

മുംബൈ: മുൻ സെഷനിലെ നേട്ടം തുടർന്ന് ഓഹരിവിപണി. പോസിറ്റീവായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും സെൻസെക്സ്, നിഫ്റ്റി സൂചികകളെ തുടർച്ചയായ രണ്ടാം സെഷനിലും മികവിലെത്തിച്ചു. യുഎസ് ഫെഡറൽ റിസർവിൽനിന്ന് അടുത്ത വർഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകരെ ആകർഷിച്ചു.

സെൻസെക്സ് 638 പോയിന്‍റ് (0.75%) ഉയർന്ന് 85,567.48ലും നിഫ്റ്റി 206 പോയിന്‍റ് ലാഭത്തിൽ (0.79%) 26,172.40 പോയിന്‍റിലും ക്ലോസ് ചെയ്തു.
പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനാണ് വിശാല സൂചികകൾ കാഴ്ചവച്ചത്. നിഫ്റ്റി മിഡ്കാപ് 0.84 ശതമാനവും സ്മോൾകാപ് 1.17 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.86 ശതമാനവും സ്മോൾകാപ് 1.12 ശതമാനവും വർധിച്ചു.

നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ നാലുലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 471 ലക്ഷം കോടി രൂപയിൽ നിന്ന് 475 ലക്ഷം കോടി രൂപയായി ഉയർന്നു.

നിഫ്റ്റി മേഖലാ സൂചികകളിൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് ഒഴികെ മറ്റെല്ലാ സൂചികകളും ഭേദപ്പെട്ട നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികയ്ക്ക് 0.16 ശതമാനമാണ് നഷ്ടം. ഐടി ഇന്നലെ 2.06 ശതമാനം നേട്ടം കൊയ്തപ്പോൾ മെറ്റൽ 1.41 %, ഓട്ടോ 0.82% എന്നിങ്ങനെ ഉയർന്നു.

നേട്ടത്തിനുള്ള കാരണങ്ങൾ

1. വിദേശ നിക്ഷേപത്തിന്‍റെ വരവ്: തുടർച്ചയായ 14 ദിവസം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിച്ച ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) നിക്ഷേകരായി തിരിച്ചുവന്നത് വിപണിയെ നേട്ടത്തിലേക്കെത്തിച്ചു. വെള്ളിയാഴ്ച 1830.89 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വാങ്ങിയത്. കഴിഞ്ഞ മൂന്നു സെഷനിലായി 3776 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

2. ഫെഡിന്‍റെ പലിശനിരക്കു കുറയ്ക്കൽ പ്രതീക്ഷകൾ: അടുത്തിടെ പുറത്തുവന്ന സാന്പത്തിക കണക്കുകൾ നയപരമായ കാഴ്ചപ്പാടുകളിൽ കാര്യമായി മാറ്റമൊന്നും വരുത്താത്ത സാഹചര്യത്തിൽ, 2026ൽ യുഎസ് ഫെഡ് റിസർവ് രണ്ടു തവണ നിരക്കു കുറയ്ക്കുമെന്നാണ് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

3. പോസിറ്റീവായ ആഗോള സൂചനകൾ: വെള്ളിയാഴ്ച യുഎസ് മാർക്കറ്റുകളിലുണ്ടായ ഉണർവ് ഇന്നലെ ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. ദക്ഷിണകൊറിയയുടെ കോസ്പി രണ്ടു ശതമാനത്തിനു മുകളിൽ ഉയർന്നു. ജപ്പാന്‍റെ നിക്കീ 1.81 ശതമാനവും ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് 0.69 ശതമാനവും ഹോങ്കോംഗിന്‍റെ ഹാങ് സെംഗ് സൂചിക 0.43 ശതമാനവും മുന്നേറി.

വിപണി വർഷാവസാനം മുന്നേറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളാണ് നൽകുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ശക്തമായ തിരിച്ചുവരവും കാഷ് മാർക്കറ്റിൽ എഫ്ഐഐകൾ വാങ്ങലുകാരായി തിരിച്ചുവന്നതുമാണ് വിപണിയുടെ വർഷാവസാന മുന്നേറ്റത്തിനു കരുത്താകുന്നതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.

Business

രണ്ടാം ദിനവും രൂപയ്ക്കു നേട്ടം

മുംബൈ: വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ശക്തി ഉണ്ടായിരുന്നിട്ടും ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 12 പൈസ വർധിച്ചു. രൂപയുടെ തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നിൽ വിപണിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടെന്നാണ് കരുതുന്നത്.

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.35 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ തലേന്നത്തെ വിലയേക്കാൾ 34 പൈസ ഉയർന്ന് 90.04 എന്ന നിലയിലെത്തി. വ്യാപാര സെഷന്‍റെ അവസാനം രൂപയുടെ മൂല്യം 12 പൈസ ഉയർന്ന് 90.26ൽ ക്ലോസ് ചെയ്തു.

ബുധനാഴ്ചഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ നിന്ന് 55 പൈസ ഉയർന്ന് 90.38ൽ ക്ലോസ് ചെയ്തിരുന്നു.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക ശക്തമായ നിലയിലാണ്. 0.16 ശതമാനം ഉയർന്ന് 98.58ലാണ് വ്യാപാരം നടത്തുന്നത്. അസംസ്കൃത എണ്ണവില 0.35 ശതമാനം ഉയർന്ന് ബാരലിന് 59.89 ഡോളറിലാണ്.

ഓഹരിവിപണിയിൽ നഷ്ടം

ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് വിപണി ഇടിവിലാകുന്നത്. നിരവധി ചാഞ്ചാട്ടങ്ങൾ കണ്ട നിഫ്റ്റിക്ക് 25,800 എന്ന നിലവാരത്തിന് മുകളിൽ തുടരാനായി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചതത്വവും ദുർബലമായ ആഗോള സൂചനകളും വിപണിയെ വല്ലാതെ ബാധിച്ചു. സെൻസെക്സ് 78 പോയിന്‍റ് ഇടിഞ്ഞ് 84,481.81ലും നിഫ്റ്റി 3 പോയിന്‍റ് താഴ്ന്ന്25,815.55ലും ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് സൂചിക 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.13 ശതമാനം ഇടിഞ്ഞു.

എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം

വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടു ദിവസമായി ഇന്ത്യൻ വിപണിയിൽ നിക്ഷേപകരായി. ബുധനാഴ്ച 1,171.71 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടർച്ചയായ 14 ദിവസത്തെ പിൻവലിക്കലിനുശേഷമാണ് ബുധനാഴ്ച എഫ്ഐഐകൾ നിക്ഷേപകരായി തിരിച്ചുവന്നത്. ഇന്നലെ 565.78 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

 

Business

മുന്നേറ്റം തുടർന്ന് വിപണി

മുംബൈ: മുൻ സെഷനിലെ നേട്ടം തുടർച്ചയായ രണ്ടാം ദിവസവും ആവർത്തിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് ആഗോളതലത്തിലുണ്ടായ മികച്ച സൂചനകളും നിക്ഷേപതാത്പര്യങ്ങളും വിപണിയുടെ മികവിനു കാരണമായി. 25 ബേസിസ് പോയിന്‍റിന്‍റെ കുറവാണ് ഫെഡറൽ റിസർവ് വരുത്തിയത്.

സെൻസെക്സ് 449.52 പോയിന്‍റ് (0.53%) മുന്നേറി 85,268 പോയിന്‍റിലും നിഫ്റ്റി 148.40 പോയിന്‍റ് (0.57%) നേട്ടത്തോടെ 26,047ലും ക്ലോസ് ചെയ്തു.

എന്നാൽ, സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ച 0.5 ശതമാനം താഴ്ച രേഖപ്പെടുത്തി. സൂചികകൾ സർവകാല റിക്കാർഡിൽ എത്തിയതിനെത്തുടർന്ന് ഈ ആഴ്ചയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് നടത്തിയതാണ് ആഴ്ചയടിസ്ഥാനത്തിൽ ഇടിവിനിടയാക്കിയത്.

ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന 2026ലേക്ക് സാന്പത്തിക ഉത്തേജനം വാഗ്ദാനം ചെയ്യുകയും ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറയ്ക്കുകയും ചെയ്തതിനെതുടർന്ന് ഉണ്ടായ ഡിമാൻഡ് പ്രതീക്ഷകളിൽ ഇന്നലെ മെറ്റൽ സൂചികകളിൽ 2.6 ശതമാനം കുതിപ്പ് നടത്തി.

കഴിഞ്ഞ ദിവസം യുഎസ് വിപണികൾ ഉയർന്നു വ്യാപാരം പൂർത്തിയാക്കിയതിനു പിന്നാലെ ഏഷ്യൻ സൂചികകളിൽ പ്രധാനമായും ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്‍റെ നിക്കീ, ഹോങ്കോംഗിന്‍റെ ഹാംഗ് സെംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇത് ആഭ്യന്തര വിപണികൾക്കു പിന്തുണ നൽകി

Business

സൂചികകൾക്കു നഷ്ടം

മുംബൈ: യുഎസ് ഫെഡ് ഫലം വരാനിരിക്കേ തുടർച്ചയായ ഏഴാം ദിവസവും വിദേശ നിക്ഷേപർ ഓഹരിവിൽപ്പനയിലേക്കു കടന്നതോടെ ഓഹരി സൂചികകൾ ഇടിഞ്ഞു.

തുടർച്ചയായ രണ്ടു ദിവസത്തെ നേട്ടത്തിനു പിന്നാലെയാണ് വിപണികൾ നഷ്ടത്തിലായത്. ഇന്നലെ ഇൻട്രാഡേയിൽ നിക്ഷേപകർ ചെറുകിട, ഇടത്തരം ഓഹരികളിൽ ലാഭമെടുപ്പ് നടത്തിയതോടെ സൂചികയിലെ വൻകിട ഓഹരികളിൽ വിൽപ്പന പ്രകടമായി. ബുധനാഴ്ച യുഎസ് ഫെഡ് റിസർവിന്‍റെ ഫലം വരും.

30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 609.68 പോയിന്‍റ് (0.71%) താഴ്ന്ന് 85,102.69ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെസ്ക് 836.78 പോയിന്‍റ് (0.97%) ഇടിഞ്ഞ് ഇൻട്രാഡേയിൽ 84,875.59 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.

50 ഓഹരികളുടെ നിഫ്റ്റി രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം 226 (0.86%) നഷ്ടത്തിൽ 25,960.55ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 294.2 പോയിന്‍റ് (1.12%) താഴ്ന്ന് 25,892.25ലെത്തി.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തം മൂല്യം മുന്പത്തെ സെഷനിലെ 471 ലക്ഷം കോടി രൂപയിൽനിന്ന് 464 ലക്ഷം കോടിയായി താഴ്ന്നു. ഇത് നിക്ഷേപർക്ക് ഏഴു ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി.നിഫ്റ്റി മേഖല സൂചികകൾ മുഴുവൻ ചുവപ്പിലാണ് ക്ലോസ് ചെയ്തത്.

സെൻസെക്സിൽ ഭാരത് ഇലക് ട്രോണിക് ലിമിറ്റഡ്, എറ്റേണൽ, ട്രെന്‍റ്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ബജാജ് സെർവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവർഗ്രിഡ്, ഏഷ്യൻ പെയിന്‍റ്സ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ടൈറ്റൻ, എൻടിപിസി, കോട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്‌യുഎൽ, എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വലിയ തകർച്ചയാണ് നേരിട്ടത്.

ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്.

മറ്റ് ഏഷ്യൻ വിപണികളുടെ പ്രകടനം പോസിറ്റീവായിരുന്നു. ദക്ഷിണകൊറിയയുടെ കോസ്പി 1.34 ശതമാനം ഉയർന്നു. ഷാങ്ഹായി എസ്എസ്ഇ 0.54 ശതമാനവും ജപ്പാന്‍റെ നിക്കീ 0.13 ശതമാനവും മുന്നേറിയപ്പോൾ ഹോങ്കോംഗിന്‍റെ ഹാംഗ്സെംഗ് 1.23 ശതമാനം താഴ്ന്നു.

കേരള കന്പനികളിൽ ചുരുക്കം ഓഹരികൾ മാത്രമാണ് ഇന്നലെ നേട്ടത്തിലെത്തിയത്. ഓഹരിവില 9.96 ശതമാനം ഉയർന്ന യൂണിറോയൽ മറൈൻ എക്സ്പോർട്സാണ് ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ചവച്ചത്. പ്രൈമ അഗ്രോ ഓഹരി എട്ട് ശതമാനത്തിനു മുകളിലാണ് ഉയർന്നത്.

ബിപിഎൽ ആണ് നഷ്ടത്തിൽ മുന്നിൽ. ഓഹരി വില 15 ശതമാനത്തിലധികം താഴ്ന്നു. കേരള ആയുർവേദ ഓഹരികൾ എട്ട് ശതമാനവും ഫാക്ട് ഓഹരികൾ ഏഴ് ശതമാനത്തിനടുത്തും താഴ്ച രേഖപ്പെടുത്തിയപ്പോൾ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, കെഎസ്ഇ എന്നിവ അഞ്ച് ശതമാനത്തിനു മുകളിൽ താഴ്ചയിലാണ്.

ഇടിവിനു കാരണങ്ങൾ

വൻ തോതിലുള്ള സ്മോൾകാപ്, മിഡ്കാപ് ഓഹരി വിൽപ്പന

നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ സ്മോൾകാപ്, മിഡ്കാപ് ഓഹരി സൂചികകളിൽ വൻ തോതിൽ വിൽപ്പന നടന്നു. സ്മോൾകാപ്പിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവായിരുന്നു. അഞ്ചു ദിവസങ്ങളിലായി നാലു ശതമാനത്തോളം നഷ്ടമാണ് സ്മോൾകാപ് സൂചികയിലുണ്ടായത്. 2.61 ശതമാനം നഷ്ടമാണ് ഇന്നലെ രേഖപ്പെടുത്തിയത്. മിഡ്കാപ് സൂചികയിൽ ഇന്നലെ 1.83 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്.

എഫ്ഐഐകളുടെ ഒഴുക്ക്

വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായ ഏഴാം ദിവസവും ഓഹരി വിൽപ്പനക്കാരായി. വെള്ളിയാഴ്ച 438.90 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ആകെ 10,403.62 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ പിൻവലിച്ചത്.

രൂപയുടെ നഷ്ടം

ഡോളറിനെതിരേ രൂപ തുടർച്ചയായ നഷ്ടത്തിലാണ്. ഇന്നലെ തുടക്കത്തിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വിദേശ നിക്ഷേപത്തിന്‍റെ ഒഴുക്കും മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം 16 പൈസ താഴ്ന്ന് 90.11ലെത്തി. അവസാനം 14 പൈസ നഷ്ടത്തിൽ 90.09ൽ വ്യാപാരം പൂർത്തിയാക്കി.

ഇറക്കുമതിക്കാരിൽ അമേരിക്കൻ കറൻസിക്കുണ്ടായ ശക്തമായ ആവശ്യകത, ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വം എന്നിവയാണ് രൂപയുടെ ഇടിവിന് കാരണമാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

യുഎസ് ഫെഡ് നയതീരുമാനത്തെ കുറിച്ചുള്ള ആശങ്കകളും വിപണിയെ ബാധിച്ചു. ഡിസംബർ 10-ന് പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവിന്‍റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിനായി വിപണി കാത്തിരിക്കുകയാണ്. പലിശ നിരക്കിൽ കുറവ് വരുത്തുമോ എന്ന കാര്യത്തിലുള്ള അവ്യക്തത നിക്ഷേപകരെ വിൽപനയ്ക്ക് പ്രേരിപ്പിക്കുന്നു.

Business

വിപണികൾ ചുവപ്പിൽതന്നെ

മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും നഷ്ടം തുടർന്ന് വിപണി. ചാഞ്ചാട്ടങ്ങൾ നിറഞ്ഞ സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. വിദേശ സ്ഥാപന നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന വിപണിയുടെ മുന്നേറ്റത്തിന് വലിയ തടസമുണ്ടാക്കി. കഴിഞ്ഞ ദിവസം മാത്രം 4,171 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വിറ്റഴിച്ചത്.

ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും ഇന്ത്യൻ രൂപയുടെ ദുർബലതയും വിപണിക്ക് ക്ഷീണമായി. വിപണി റിക്കാർഡ് നിലവാരത്തിന് സമീപം എത്തിയതിനെത്തുടർന്ന് നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും വിൽപ്പന സമ്മർദം വർധിപ്പിച്ചു.

കൂടാതെ, നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കരാറുകളുടെ പ്രതിമാസ കാലാവധി അവസാനിക്കുന്നതിനാൽ, വലിയ അളവിലുള്ള പൊസിഷനുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രത വിപണിയിൽ ചാഞ്ചാട്ടത്തിനു കാരണമായി. പുതിയ ഉത്തേജക ഘടകങ്ങളുടെ അഭാവവും വിപണിക്ക് തിരിച്ചടിയായി.

സെൻസെക്സ് 314 പോയിന്‍റ് (0.37%) താഴ്ന്ന് 84,587ലും നിഫ്റ്റി 74.7 പോയിന്‍റ് (0.29%) ഇടിഞ്ഞ് 25,884.80 ലും ക്ലോസ് ചെയ്തു.

മുഖ്യസൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് എന്നിവ യഥാക്രമം 0.36 ശതമാനവും 0.19 ശതമാനവും മുന്നേറി.

നിഫ്റ്റി മേഖലാ സൂചികകളിൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.57%), ഐടി (0.57%), മീഡിയ (0.80%), ഓയിൽ & ഗ്യാസ് (0.34%) ഇടിഞ്ഞു. മെറ്റൽ (0.55%), ഫാർമ (0.44%), പിഎസ്്‌യു ബാങ്ക് (1.44%), റിയൽറ്റി (1.62%) എന്നിവ നേട്ടമുണ്ടാക്കി.

ഇൻഫർമേഷൻ ടെക്നോളജി (ഐടി), ഓയിൽ & ഗ്യാസ് തുടങ്ങിയ പ്രധാന മേഖലാ ഓഹരികളിലെ ഇടിവ് സൂചികകളെ താഴേക്ക് വലിച്ചു.
കേരള കന്പനികളുടെ
പ്രകടനം
കേരളത്തിൽനിന്നുള്ള കന്പനികളുടെ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഫെഡറൽ ബാങ്ക് ഓഹരികൾ മൂന്നു ശതമാനത്തിനു മുകളിനും വണ്ടർലായുടേത് നാലു ശതമാനത്തിനു മുകളിലും ഉയർന്നു. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, സ്കൂബി ഡേ തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലെത്തി.
കേരള ആയൂർവേദ, വിഗാർഡ് ഇൻഡസ്ട്രീസ്, ഈസ്റ്റേണ്‍ ട്രെഡ്സ് എന്നിവയുടെ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്.

Business

ഓഹരി സൂചികകൾ നേട്ടത്തിൽ

മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. മികച്ച പാദവാർഷിക ഫലങ്ങളും ബാങ്കിംഗ്, ഫിനാൻഷൽ സർവീസ് സൂചികകളുടെയും പിൻബലത്തിലാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെയും നേട്ടം നിലനിർത്തിയത്.

തുടർച്ചയായ ആറാം സെഷനിലാണ് സെൻസെക്സും നിഫ്റ്റിയും മുന്നേറ്റം രേഖപ്പെടുത്തിയത്. നിഫ്റ്റി സൂചിക 26,000 എന്ന ചരിത്രപരമായ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്തു എന്നതാണ് വിപണിയുടെ ഇന്നലത്തെ പ്രധാന നേട്ടം.

ആഗോള വിപണികളിൽ കാര്യമായ ചലനമില്ലാതിരുന്നിട്ടും, ആഭ്യന്തര കന്പനികളുടെ ശക്തമായ പ്രകടനവും യുഎസ് - ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിക്ക് ഉൗർജം പകർന്നു. ഇന്നത്തെ ഒറ്റദിവസത്തെ വ്യാപാരത്തിൽ നിക്ഷേപകരുടെ ആസ്തി മൂന്ന് ലക്ഷം കോടിയിലധികം വർധിച്ചു.

സെൻസെക്സ് 388 പോയിന്‍റ് (0.46%) ഉയർന്ന് 84,950.95ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 103 പോയിന്‍റ് (0.40%) നേട്ടത്തോടെ 26,013.45 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

പ്രമുഖ സൂചികകളേക്കാൾ മികച്ച പ്രകടനമാണ് മിഡ്കാപ്, സ്മോൾകാപ് ഓഹരികൾ കാഴ്ചവച്ചത്. മിഡ്കാപ് സൂചിക 0.73% വരെയും സ്മാൾകാപ് സൂചിക 0.52% വരെയും ഉയർന്നു.

മേഖലാ സൂചികകൾ

മേഖലാ സൂചികകളെല്ലാം ഇന്നലെ പോസിറ്റീവായി. വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാൻ പിടിച്ചത് ബാങ്കിംഗ് ഓഹരികളാണ്. നിഫ്റ്റി ബാങ്ക് സൂചിക 0.76 ശതമാനം ഉയർന്ന് 5892.70ൽ ക്ലോസ് ചെയ്തു. ഇൻട്രാഡേയിൽ 59,001.55 എന്ന റിക്കാർഡിൽ ബാങ്കിംഗ് സൂചികയെത്തി.

പൊതുമേഖല ബാങ്ക് ഓഹരികൾ 1.09 ശതമാനം ഉയർന്നപ്പോൾ ഫിനാൻഷൽ സർവീസസ് 0.56 ശതമാനവും ഫിനാൻഷൽ സർവീസസ് 25/50 സൂചിക 0.44 ശതമാനവും നേട്ടമുണ്ടാക്കി. പ്രൈവറ്റ് ബാങ്ക് ഓഹരികൾ 0.79 ശതമാനം ഉയർന്നു.

മറ്റ് മേഖല സൂചികകളിൽ ഓട്ടോ (0.85%), കണ്‍സ്യൂമർ ഡ്യുറബിൾസ് (0.83%), റിയൽറ്റി (0.45%), ഓയിൽ ആൻഡ് ഗ്യാസ് (0.38%) ഹെൽത്ത്കെയർ (0.41%), മീഡിയ (0.40%), എഫ്എംസിജി (0.21%), ഐടി (0.20%), ഫാർമ (0.20%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ മാത്രം 0.01 ശതമാനം കുറഞ്ഞ ഉയർച്ചയോടെ ഏതാണ്ട് ഫ്ളാറ്റായി.

കേരളത്തിലെ പ്രമുഖ കന്പനികളുടെ ഓഹരികളും ഇന്ന് പൊതുവേ മികച്ച പ്രകടനം കാഴ്ചവച്ചു. ധനകാര്യ സ്ഥാപനങ്ങളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

Business

തിരിച്ചുക‍യറി വിപണി

മുംബൈ: ഓഹരി സൂചികകൾ ഇന്നലെ കുത്തനെയുള്ള താഴ്ചയിൽനിന്നു വൻ തിരിച്ചുവരവ് നടത്തി. നിക്ഷേപകർ താഴ്ന്ന വിലകളിൽ ഓഹരികൾ വാങ്ങാൻ തുടങ്ങിയതാണ് വിപണിക്ക് കരുത്തായത്.

സെൻസെക്സ് ഇന്നലെ വ്യാപാരത്തിൽ താഴ്ന്ന നിലയിൽനിന്ന് 500 പോയിന്‍റ് ഉയർന്നപ്പോൾ നിഫ്റ്റി 25,900 പോയിന്‍റ് മറികടന്നു. മൂന്നു മണിവരെ താഴ്ന്ന നിലയിലായിരുന്ന് സെൻസെക്സ്, നിഫ്റ്റി സൂചികകൾ അവസാന അരമണിക്കൂറിലാണ് നേട്ടത്തിലെത്തിയത്.

സെൻസെക്സ് സൂചിക 449.35 പോയിന്‍റ് (0.53%) ഇടിഞ്ഞ് 84,029.32 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 138.35 പോയിന്‍റ് (0.53%) 25,740.80 എന്ന താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.

സെൻസെക്സ് തലേന്നത്തെ ക്ലോസിംഗ് പോയിന്‍റായ 84478.67നെ അപേക്ഷിച്ച് 400 പോയിന്‍റ് താഴ്ന്നു. എന്നാൽ, ഇന്നലെത്തെ വലിയ താഴ്ചയിൽനിന്ന് 550 പോയിന്‍റ് ഉയർന്ന് പോസിറ്റീവായി ക്ലോസ് ചെയ്തു. സെൻസെക്സ് 84.11 പോയിന്‍റ് (0.10%) നേട്ടത്തോടെ 84,562.78 എന്ന നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.നിഫ്റ്റി 30.90 പോയിന്‍റ് (0.12%) നേട്ടത്തിലാണ് നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത്.

മേഖലാ സൂചികകൾ

നിഫ്റ്റി മേഖലാ സൂചികകളിൽ പ്രകടനം സമ്മിശ്രമായിരുന്നു. ഐടി, ഓട്ടോ സൂചികകളിൽ വില്പനസമ്മർദം നേരിട്ടപ്പോൾ എഫ്എംസിജി, ബാങ്കിംഗ്, ഫിനാൻസ് ഓഹരികളിൽ വാങ്ങലുകളുണ്ടായി. പൊതുമേഖല ബാങ്ക് സൂചിക 1.17 ശതമാനം, നിഫ്റ്റി ബാങ്ക് 0.23 ശതമാനം, ഫിൻ സർവീസസ് 0.35 ശതമാനം, എഫ്എംസിജി 0.57 ശതമാനം, ഫാർമ 0.59 ശതമാനം ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി ഐടി 1.03 ശതമാനവും ഓട്ടോ 0.52 ശതമാനവും താഴ്ന്നു.

വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 0.08 ശതമാനവും സ്മോൾകാപ് 0.38 ശതമാനവും ഉയർന്നു.

Business

കരകയറി വിപണി

മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരതുടക്കത്തിലുണ്ടായ തകർച്ചയ്ക്കുശേഷമാണ് സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്കു കടന്നത്. ഐടി, ഓട്ടോ, മെറ്റൽ, എഫ്എംസിജി മേഖലകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ നേട്ടത്തിലെത്തിച്ചത്.

യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതോടെ ആഗോളതലത്തിൽ ഉണ്ടായ പോസിറ്റീവ് സൂചനകളും ഈ കുതിപ്പിന് കൂടുതൽ കരുത്ത് പകർന്നു. ആഗോളതലത്തിൽ പോസിറ്റീവ് സൂചനകൾ ലഭിച്ചതിനെത്തുടർന്ന് നിക്ഷേപകരുടെ വാങ്ങൽ താത്പര്യം മെച്ചപ്പെട്ടതും ഇന്ത്യ-യുഎസ് വ്യാപാര കരാർ സാധ്യതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പുതുക്കിയതും ചൊവ്വാഴ്ച ആഭ്യന്തര വിപണികളെ കുത്തനെ ഉയർത്തി.

ഡൽഹി ഭീകരാക്രമണത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ ആദ്യ പകുതിയിൽ വ്യാപാരം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ദിവസത്തെ താഴ്ന്ന നിലയിൽ നിന്ന് 750 പോയിന്‍റോളം തിരിച്ചു കയറാൻ സെൻസെക്സിനായി. നിഫ്റ്റിക്ക് 250 പോയിന്‍റോളം തിരിച്ചുകയറാനായി.

ഉച്ചവരെ ചാഞ്ചാട്ടത്തിലായിരുന്ന സെൻസെക്സ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മുന്നേറ്റം നടത്തിയത്. നിഫ്റ്റിയിലും ഉച്ചവരെ നഷ്ടക്കണക്കായിരുന്നു. എന്നാൽ, ഉച്ചയ്ക്കുശേഷം മുന്നേറുകയായിരുന്നു.

സെൻസെക്സ് 336 പോയിന്‍റ് (0.40%) നേട്ടത്തോടെ 83,871ലും നിഫ്റ്റി 120 പോയിന്‍റ്് (0.47%) മുന്നേറി 25,695ലും വ്യാപാരം പൂർത്തിയാക്കി.

ഡൽഹി സ്ഫോടനത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ആഭ്യന്തര വിപണി മന്ദഗതിയിലാണ് തുറന്നത്. എന്നാൽ, ആ മന്ദഗതിയിൽനിന്ന് വിപണിക്ക് സമർഥമായി തിരിച്ചുവരാനുമായി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതിനു പിന്നാലെയുണ്ടായ ആഗോള സൂചനകളുടെ പിന്തുണയോടെയാണ് വിപണി മുന്നേറിയതെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്‍റ്സ് ലിമിറ്റഡ് ഹെഡ് ഓഫ് റിസർച്ച് വിനോദ് നായർ പറഞ്ഞു.

മേഖല സൂചികകൾ

വാങ്ങൽ പ്രവണത ഉയർന്നതോടെ മേഖല സൂചികകളിൽ ഭൂരിഭാഗവും പോസിറ്റീവായി. നിഫ്റ്റി ഐടി 428 പോയിന്‍റ്് (1.20%) മുന്നേറിയപ്പോൾ നിഫ്റ്റി ഓട്ടോ 288 (1.07%), നിഫ്റ്റി മെറ്റൽ 75 പോയിന്‍റ്് (0.71%), നിഫ്റ്റി എഫ്എംസിജി 188 പോയിന്‍റ് (0.34%), നിഫ്റ്റി ബാങ്ക് 200 പോയിന്‍റ് (0.35%) എന്നിവങ്ങനെയും നേട്ടമുണ്ടാക്കി.

വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 302 പോയിന്‍റ് (0.50%) ഉയർന്നപ്പോൾ സ്മോൾകാപ് 37 പോയിന്‍റ് (0.21%) താഴ്ന്നു.

Latest News

Up